സുജ കോക്കാട്
“എടാ, നാരായണാ..!”
“മ്”
“നീ കവലയിൽ വരെ പോയി വരാമോ?”
“മ്”
“എടാ, ഗുരുവായൂർക്ക് എത്ര മണിക്ക് ബസുണ്ടെന്ന് അന്വേഷിച്ചു വരണേ!”
“മ്”
എന്താടാ, എന്തുപറഞ്ഞാലും ഒരു “മ്”?
“ഓ, മ്”
“എങ്കിൽ നിനക്ക് നാരായണൻ എന്ന പേര് അറിഞ്ഞുതന്നെ കിട്ടിയതാ..നീയിങ്ങനെ പ്രണവമന്ത്രവും കൊണ്ടിരുന്നാൽ കലിയുഗത്തിൽ നാരായണൻ പുനർജനിച്ചതാണെന്നാ എനിക്ക് തോന്നണെ!”
“മ്”
ചെറുമകനോട് ഇനിയൊന്നും പറഞ്ഞിട്ട് കഥയില്ലെന്നു മനസ്സിലായ മുത്തച്ഛൻ ചാരുകസേരയിലേക്ക് നീണ്ടുനിവർന്നു കിടന്നുറക്കമായി.